Tuesday 20 September 2011

തിരുനാവായ





തിരുനാവായ

 മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലാണ് തിരുനാവായ സ്ഥിതി ചെയ്യുന്നത്. തിരുനാവായ, അനന്താവൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തിരുനാവായ ഗ്രാമപഞ്ചായത്തിനു 19.58 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ നാടാണ് തിരുനാവായ. ഒരുകാലത്ത് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലായിരുന്ന പ്രദേശമാണ് തിരുനാവായ. ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവയയില്‍ ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് മാമാങ്കം നടത്തിയിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. നവയോഗികളാല്‍ സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രം ഭാരതപ്പുഴയുടെ ഇക്കരെയും, ബ്രഹ്മാവിന്റെയും, ശിവന്റെയും ക്ഷേത്രങ്ങള്‍ അക്കരെയുമായി സ്ഥിതി ചെയ്യുന്നു. “കോകസന്ദേശം”, “ഉണ്ണിയാടി ചരിതം” മുതലായ മധ്യകാല സാഹിത്യകൃതികളില്‍ നിന്നും, 700 വര്‍ഷം മുമ്പുപോലും തിരുനാവായ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച്, അവരുടെ പാണ്ഡിത്യവും വാഗ്മിത്വവും പ്രകടിപ്പിക്കുന്ന “പട്ടത്താനം” എന്ന പ്രസിദ്ധമായ ചടങ്ങ് ഏറെക്കാലം നടന്നിരുന്നതും ഇവിടെയായിരുന്നു. തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനാവായ ത്രിമൂര്‍ത്തിസംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വര്‍ഷംതോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ത്രിമൂര്‍ത്തികള്‍ക്ക് ദര്‍ശിക്കാനായി സ്ഥാപിക്കപ്പെട്ട ക്ഷേത്രവിളക്ക് കെട്ടുപോകാതിരിക്കാനായി, തച്ചുശാസ്ത്രവിധിപ്രകാരം പെരുന്തച്ചന്‍ സ്ഥാപിച്ച കുത്തുകല്ല്, ഇന്നും എടക്കുളം എ.എം.യു.പി.സ്കൂളിനടുത്തായി കാണാം. കേരളത്തിലെ ഏറ്റവും വലിയ നദിയായ, പശ്ചിമഘട്ടത്തിലെ ആനമുടിയില്‍ നിന്ന് ഉത്ഭവിക്കുന്ന ഭാരതപ്പുഴ തിരുനാവായ പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് ഒഴുകുന്നത്.
സാമൂഹ്യചരിത്രം
ഒരുകാലത്ത് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലായിരുന്ന പ്രദേശമാണ് തിരുനാവായ. ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. സാമൂതിരിയുടെ ഭടന്മാര്‍ അരിഞ്ഞുവീഴ്ത്തിയിരുന്ന ചാവേര്‍ പടയാളികളുടെ മൃതദേഹങ്ങള്‍ വാരിവലിച്ചിട്ട്, ആനയെക്കൊണ്ട് ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കണര്‍, കൊടക്കല്‍ മിഷന്‍ ആശുപത്രി കോമ്പൌണ്ടില്‍ ഇപ്പോഴും കാണാം. വീരനായകന്മാരെ മറവു ചെയ്ത സ്ഥലത്ത് കുടയുടെ രൂപത്തില്‍ കല്ലുചെത്തി രൂപപ്പെടുത്തി വെച്ചിരുന്നതുകൊണ്ടാണ് കുടക്കല്ല് (കൊടക്കല്‍) എന്നു പേരു വരാന്‍ കാരണമെന്ന് 1992-ല്‍ അന്തരിച്ച സാമൂതിരി കുടുംബാംഗമായ കെ.സി.വി.രാജ പറഞ്ഞിട്ടുണ്ട്. “കോകസന്ദേശം”, “ഉണ്ണിയാടി ചരിതം” മുതലായ മധ്യകാല സാഹിത്യകൃതികളില്‍ നിന്നും, 700 വര്‍ഷം മുമ്പുപോലും തിരുനാവായ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച്, അവരുടെ പാണ്ഡിത്യവും വാഗ്മിത്വവും പ്രകടിപ്പിക്കുന്ന “പട്ടത്താനം” എന്ന പ്രസിദ്ധമായ ചടങ്ങ് ഏറെക്കാലം നടന്നിരുന്നതും ഇവിടെയായിരുന്നു. രാജാക്കന്മാരുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഇത്തരം ചരിത്രങ്ങള്‍ക്കു ശേഷം തിരുനാവായുടെ ഖ്യാതി, ക്രിസ്റ്റ്യന്‍ മിഷനറിമാരുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുകേട്ടത്. ബ്രിട്ടീഷുകാരുടെ വരവിനും വളരെ മുമ്പ്, ജര്‍മ്മന്‍കാര്‍ ഇവിടെ വരികയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ബാസല്‍ ഇവാഞ്ചലിക് മിഷന്‍ സ്ഥാപിതമാവുന്നതും, കൊടക്കല്‍ ബി.ഇ.എം സ്കൂളും, ടൈല്‍സ് ഫാക്ടറിയും ആരംഭിക്കുന്നതും. ബ്രിട്ടീഷുകാരുടെ വരവിനുശേഷം പ്രകടമായ പല മാറ്റങ്ങളും തിരുനാവായ പ്രദേശത്തുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ പരാജയത്തെതുടര്‍ന്ന്, ഇന്ത്യയിലെ അവരുടെ എല്ലാ സ്ഥാപനങ്ങളും ബ്രിട്ടന്റെ നിയന്ത്രണത്തിലായി. അങ്ങനെയാണ് “കൊടക്കല്‍ ടൈല്‍ ഫാക്ടറി” ബ്രിട്ടനില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ രൂപം നല്‍കിയ കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ കീഴില്‍ വരാന്‍ കാരണം. ട്രസ്റ്റിന്റെ കേന്ദ്രം ലണ്ടനായിരുന്നു. 1906-ല്‍ സ്ഥാപിച്ച ഈ കമ്പനി മംഗലാപുരത്തെ “ജപ്പൂ ടൈല്‍ ഫാക്ടറി”ക്കു ശേഷം ഇന്ത്യയില്‍ സ്ഥാപിതമായ രണ്ടാമത്തേതാണ്. അന്ന് കൊടക്കല്‍ കമ്പനിയിലേക്കുള്ള ഗതാഗതമാര്‍ഗ്ഗം ബന്തര്‍ അഥവാ തുറമുഖത്തു നിന്നും ആരംഭിക്കുന്ന പാതയായിരുന്നു. ആ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ചെത്തുവഴിയാണ് ഇന്നത്തെ ബി.പി.അങ്ങാടി-കുറ്റിപ്പുറം റോഡ്. കമ്പനിക്കു മുമ്പിലുള്ള പഴയ ബംഗ്ളാവുവളപ്പിലാണ് “മരുന്നറ”യുള്ളത്. ബന്തറിലേക്കുള്ള ഒരു ഗുഹയുടെ കവാടവും ഇവിടെ ദൃശ്യമാണ്. തിരുനാവായ പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസകേന്ദ്രം കൊടക്കല്‍ ബി.ഇ.എം.യു.പി.സ്കൂളായിരുന്നു. ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോഴിക്കോട്ടു നിന്ന് എടക്കുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ അദ്ദേഹത്തെ കാളവണ്ടിയില്‍ കൊടക്കല്‍ എത്തിച്ചിരുന്നത് പുഴക്കല്‍ മുഹമ്മദ് എന്ന വ്യക്തിയായിരുന്നു. തവനൂര്‍ മനക്കല്‍ വാസുദേവന്‍ നമ്പൂതിരി ഡിസ്ട്രിക്ട് ബോര്‍ഡില്‍ മെമ്പറായിരിക്കുമ്പോഴാണ് എടക്കുളം റെയില്‍വേ സ്റ്റേഷന്റെ പേര് “തിരുനാവായ” എന്നാക്കിയത്. അക്കാലത്ത് ഇവിടുത്തെ പ്രഗത്ഭ ആയുര്‍വ്വേദ ഭിഷഗ്വരനായിരുന്നു തൃപ്രങ്ങോട് ശങ്കരന്‍ മൂസ്സത്. പ്രസിദ്ധമായ “ചങ്ങമ്പള്ളി കളരി” സ്ഥിതി ചെയ്യുന്നതും തിരുനാവായയിലാണ്. മാമാങ്കത്തില്‍ മുറിവേല്‍ക്കുന്ന പടയാളികളെ പരിചരിക്കാനായി കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്ന ഗുരുക്കന്മാരെ, സാമൂതിരി താഴത്തറ ചങ്ങമ്പള്ളികുന്നില്‍ കുടിയിരുത്തിയെന്നാണ് പറയപ്പെടുന്നത്. 400 വര്‍ഷം മുമ്പെത്തിയ ഇവര്‍, ഇപ്പോള്‍ പല താവഴികളായി പിരിഞ്ഞ് ചികിത്സ നടത്തി വരുന്നു. ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടം നടത്തിയ കാലത്ത്, ടിപ്പുവിന്റെ പടത്തലവന്മാരില്‍ ഒരാളായിരുന്നു പഠാണി ശഹീദ്. അദ്ദേഹത്തിന്റെ കീഴില്‍ സൈനികര്‍ പരിശീലനം നടത്തിവന്നിരുന്ന സ്ഥലമാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന “ഇടിവെട്ടിപ്പാറ” എന്നാണ് വിശ്വാസം. ഇവിടെ അടുത്ത കാലം വരെയുണ്ടായിരുന്ന വെള്ളത്തടാകവും ഈമ്പിപ്പാറയും പ്രസിദ്ധമാണ്. 1921-ലെ മലബാര്‍ ലഹളക്കാലത്ത് പട്ടാളം ക്യാമ്പ് ചെയ്തിരുന്നത്, പഠാണി ശഹീദിന്റെ മഖ്ബറയുടെ പരിസരത്തായിരുന്നു. തുക്കിടി സായ്പിന്റെ ഓഫീസ് തൊട്ടടുത്ത അംശക്കച്ചേരിയിലായിരുന്നു. ഈ പഞ്ചായത്തിലെ കൈത്തക്കര ജുമാ മസ്ജിദിനു 400 വര്‍ഷത്തോളം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ പള്ളിയുടെ ഖാസിയായ സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു കോന്നല്ലൂര്‍ പള്ളിക്കു കുറ്റിയടിച്ചത്. 150 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടാട്ടൂര്‍ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലവും ആദ്യകാലത്ത് ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. തീപിടിച്ച് നശിച്ചതിനെതുടര്‍ന്നാണ് മഠം തവനൂരിലേക്കു മാറ്റിയത്. തിരുനാവായ പഞ്ചായത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മുമ്പ് നെല്‍വയലുകളായിരുന്നു. കളിയടക്ക, വെറ്റില, താമരപ്പൂവ് എന്നിവയായിരുന്നു അന്നത്തെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. വലിയ പറപ്പൂര്‍ കായലിലെ താമരപ്പൂവ് കേരളത്തിനകത്തും പുറത്തും പുകള്‍പെറ്റതാണ്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ചിരുന്ന ഓട്, മുമ്പ് ബന്തര്‍ കടവുവഴിയും റെയില്‍ മാര്‍ഗ്ഗവും നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. 1940-കളുടെ മധ്യകാലം വരെ, വളരെ വിപുലമായ ഒരു മത്സ്യമാര്‍ക്കറ്റ് ഇന്നത്തെ തിരുനാവായ അങ്ങാടിക്കു പടിഞ്ഞാറുവശത്തായി പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇവിടെ നിന്നും തലച്ചുമടായി സമീപ പ്രദേശങ്ങളിലേക്ക് മത്സ്യം കൊണ്ടുപോയി കച്ചവടം നടത്തിയിരുന്നു. കൂട്ടിലങ്ങാടി ചന്തയും പ്രസിദ്ധമാണ്. വെറ്റില വ്യാപാരത്തിനായിരുന്നു ഇവിടെ പ്രാധാന്യം. ബര്‍മ്മയില്‍ നിന്നുമുള്ള അരിയും, ജാവയില്‍ നിന്നുമുള്ള പഞ്ചസാരയും മറ്റും പൊന്നാനി വാണിജ്യകേന്ദ്രങ്ങള്‍ വഴി ഭാരതപ്പുഴയില്‍, വള്ളത്തില്‍ തിരുനാവായ കടവത്ത് ഇറക്കിയിരുന്നതായി ചരിത്രം പറയുന്നു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ പുരാതനകാലം മുതലേ വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു. തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനാവായ ത്രിമൂര്‍ത്തിസംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വര്‍ഷംതോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. രാഷ്ട്രപിതാവിന്റെയും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ലാല്‍ബഹദൂര്‍ ശാസ്ത്രി, കെ.പി.കേശവമേനോന്‍, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ ഒട്ടനവധി ദേശീയ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടേയും ചിതാഭസ്മം നിമര്‍ജ്ജനം ചെയ്തതും ഇവിടെ നിളയിലെ ത്രിമൂര്‍ത്തി സംഗമത്തിലാണ്. 1946-ല്‍ ശങ്കുണ്ണിമേനോന്‍ തിരുനാവായ കടവത്ത് സത്രത്തില്‍, വിദ്യാപീഠം എന്ന പേരില്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ നാവാമുകുന്ദ ഹൈസ്കൂള്‍. മുസ്ളീങ്ങള്‍ക്കു വേണ്ടി എടക്കുളം റെയില്‍വേ സ്റ്റേഷനടുത്ത് ഒരു നിസ്കാരപള്ളിയും അദ്ദേഹം സൌജന്യമായി നിര്‍മ്മിച്ചു നല്‍കി. 1921-ലെ മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട് എടക്കുളം, കൊടക്കല്‍, തിരുനാവായ, അനന്താവൂര്‍, വലിയ പറപ്പൂര്‍, പല്ലാര്‍ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയിരുന്നു. അവരില്‍ പലരും ബെല്ലാരി, കോയമ്പത്തൂര്‍, ജയിലുകളില്‍ വെച്ചു മരിച്ചു. പാറയില്‍ അഹമ്മദ്കുട്ടി മലബാര്‍ കലാപത്തില്‍ വെടിയേറ്റുമരിച്ച വ്യക്തിയാണ്. അക്കൂട്ടത്തില്‍ ജയിലിലടക്കപ്പെട്ട എടക്കുളം ചിറ്റകത്ത് പൊറ്റമ്മല്‍ മൊയ്തീന്‍ ഹാജിയെ സ്വാതന്ത്ര്യാനന്തരം ഭാരതസര്‍ക്കാര്‍ താമ്രപത്രം നല്‍കി ആദരിച്ചു. തിരുനാവായ പഞ്ചായത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈരങ്കോട് ഭഗവതിക്ഷേത്രം, മലബാര്‍ ലഹളക്കാലത്ത് പുറത്തുനിന്നും വന്ന അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, അതിനെതിരെ ചെറുത്തുനിന്ന് ക്ഷേത്രം സംരക്ഷിച്ചത് അക്കാലത്തെ മുസ്ളീം സഹോദരന്മാരാണ്. അക്കാലത്ത് തിരുനാവായിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ഏതാനും ജന്മികുടുംബങ്ങളിലും തിരുനാവായ ദേവസ്വത്തിലും ഒതുങ്ങിനിന്നിരുന്നു. ആതവനാട് ആഴ്വാഞ്ചരി മനക്കല്‍ നിന്നും 99 വര്‍ഷത്തെ ലീസിനു കൊടുത്ത സ്ഥലത്താണ് കൊടക്കല്‍ ടൈല്‍ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്. ഈ സ്ഥലം പിന്നീട് കമ്പനിയുടെ അധീനതയില്‍ വരികയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ മുസ്ളീങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരോധം അവരുടെ മനസ്സുകളില്‍ വളര്‍ന്നുവന്നതിന്റെ ഫലമായി, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എന്തിനേയും എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമായി, ഇംഗ്ളീഷ് ഭാഷയോടും എതിര്‍പ്പുകളുയരുകയും, ഇംഗ്ളീഷ് വിദ്യാഭ്യാസം അക്കാലത്ത് മുസ്ളീം സമൂഹം ഹറാമായി കാണുകയും ചെയ്തു. പക്ഷെ, ഇത് പഞ്ചായത്തിലെ മുസ്ളീങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണമായി മാറിയെന്ന്, മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള തിരുനാവായയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഇതിനു പുറമെ, വിദ്യാഭ്യാസം ഉന്നതകുലത്തില്‍ ജനിച്ചവരുടെയും സമ്പന്നരുടെയും മാത്രം അവകാശമാണെന്ന ചിന്താഗതി കുറഞ്ഞ തോതിലാണെങ്കിലും ഇവിടെ നിലനിന്നിരുന്നു എന്നതും ഒരു വസ്തുതയാണ്. ഇതിന്റെ പേരില്‍ താഴ്ന്ന ജാതിക്കാരായ നല്ലൊരു വിഭാഗം ജനങ്ങളെ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി വിദ്യാഭ്യാസരംഗത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നിരന്തരമായ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പില്‍ക്കാലത്ത് അതിനു മാറ്റം വന്നതായി കാണാവുന്നതാണ്. പ്രകൃതി മനോഹാരിതയും മിത്തുകളുടെ സമ്പല്‍ സമൃദ്ധിയും തിരുനാവായുടെ ടൂറിസ്റ്റ്് പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് തിരുനാവായ. നിളയുടെ തെക്കേകരയില്‍ കേളപ്പജി സ്ഥാപിച്ച ശാന്തികുടീരം സ്ഥിതി ചെയ്യുന്നു. ഈ ശാന്തിമന്ദിരത്തില്‍ താമസിച്ചാണ് കേളപ്പജി നാല്‍പതുവര്‍ഷത്തോളം സര്‍വ്വോദയപ്രവര്‍ത്തനം നടത്തിയത്. ഇപ്പോള്‍ നവോദയമേള നടക്കുന്നതും ഇവിടെയാണ്. രാഷ്ട്രപിതാവിന്റെ ചിതാഭസ്മം തിരുന്നാവായില്‍ നിമര്‍ജ്ജനം ചെയ്ത 1948 മുതല്‍ക്കാണ് തിരുന്നാവായ നവോദയമേളക്കു തുടക്കം കുറിച്ചത്. വേനല്‍ പിറക്കുന്നതോടെ നിളയുടെ തീരങ്ങളിലും മണല്‍പരപ്പിലും വിവിധയിനം ദേശാടനക്കിളികളും അതിഥികളായി എത്താറുണ്ട്.

സാംസ്കാരികചരിത്രം
ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. മഴുവെറിഞ്ഞ് കടലില്‍ നിന്നും കേരളത്തെ ഉയര്‍ത്തിയെടുത്തുവെന്ന ഐതിഹ്യത്തിലെ നായകനായ പരശുരാമന്റെ ആസ്ഥാനം തിരുനാവായ ആണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. കേരളചരിത്രത്തിലും സംസ്കാരത്തിലും തിരുനാവായയ്ക്കു വിശിഷ്ഠമായ സ്ഥാനമാണുള്ളത്. നവയോഗികളാല്‍ സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രം ഭാരതപ്പുഴയുടെ ഇക്കരെയും, ബ്രഹ്മാവിന്റെയും, ശിവന്റെയും ക്ഷേത്രങ്ങള്‍ അക്കരെയുമായി സ്ഥിതി ചെയ്യുന്നു. “കോകസന്ദേശം”, “ഉണ്ണിയാടി ചരിതം” മുതലായ മധ്യകാല സാഹിത്യകൃതികളില്‍ നിന്നും, 700 വര്‍ഷം മുമ്പുപോലും തിരുനാവായ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച്, അവരുടെ പാണ്ഡിത്യവും വാഗ്മിത്വവും പ്രകടിപ്പിക്കുന്ന “പട്ടത്താനം” എന്ന പ്രസിദ്ധമായ ചടങ്ങ് ഏറെക്കാലം നടന്നിരുന്നതും ഇവിടെയായിരുന്നു. രാജാക്കന്മാരുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഇത്തരം ചരിത്രങ്ങള്‍ക്കു ശേഷം തിരുനാവായുടെ ഖ്യാതി, ക്രിസ്റ്റ്യന്‍ മിഷനറിമാരുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുകേട്ടത്. ബ്രിട്ടീഷുകാരുടെ വരവിനും വളരെ മുമ്പ്, ജര്‍മ്മന്‍കാര്‍ ഇവിടെ വരികയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ബാസല്‍ ഇവാഞ്ചലിക് മിഷന്‍ സ്ഥാപിതമാവുന്നതും. പ്രസിദ്ധമായ “ചങ്ങമ്പള്ളി കളരി” സ്ഥിതി ചെയ്യുന്നതും തിരുനാവായയിലാണ്. മാമാങ്കത്തില്‍ മുറിവേല്‍ക്കുന്ന പടയാളികളെ പരിചരിക്കാനായി കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്ന ഗുരുക്കന്മാരെ, സാമൂതിരി താഴത്തറ ചങ്ങമ്പള്ളികുന്നില്‍ കുടിയിരുത്തിയെന്നാണ് പറയപ്പെടുന്നത്. 400 വര്‍ഷം മുമ്പെത്തിയ ഇവര്‍, ഇപ്പോള്‍ പല താവഴികളായി പിരിഞ്ഞ് ചികിത്സ നടത്തി വരുന്നു. പെരുമ്പിലാവില്‍ കേളുമേനോനെ പോലുള്ള പ്രശസ്തരായ അഭ്യാസികള്‍ പരിശീലനം നേടിയത് താഴത്തറയിലെ ചങ്ങമ്പള്ളികളരിയിലാണെന്ന് ഐതീഹ്യമാലയില്‍ പറയുന്നു. എടക്കുളം കുന്നുമ്പുറത്ത് സ്ഥിതി ചെയ്യുന്ന “പഠാണി ശഹീദിന്റെ മഖ്ബറ”യും, ചങ്ങമ്പള്ളി ഗുരുക്കന്മാരുടെ അധീനതയിലാണ്. ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടം നടത്തിയ കാലത്ത്, ടിപ്പുവിന്റെ പടത്തലവന്മാരില്‍ ഒരാളായിരുന്നു പഠാണി ശഹീദ്. അദ്ദേഹത്തിന്റെ കീഴില്‍ സൈനികര്‍ പരിശീലനം നടത്തിവന്നിരുന്ന സ്ഥലമാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന “ഇടിവെട്ടിപ്പാറ” എന്നാണ് വിശ്വാസം. 150 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടാട്ടൂര്‍ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലവും ആദ്യകാലത്ത് ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതോടനുബന്ധിച്ച് മതപഠനത്തിനായി ഒരു ഓത്തുപള്ളിയും സ്ഥാപിക്കപ്പെട്ടിരുന്നു. അഞ്ഞൂറോളം ഇല്ലങ്ങളുള്ള ഓത്തന്മാരുടെ ആസ്ഥാനവും തിരുനാവായയായിരുന്നു. ഇപ്പോള്‍ നിളയുടെ തെക്കേകരയില്‍ സ്ഥിതി ചെയ്യുന്ന “ഓത്തന്മാര്‍ മഠം” മുമ്പ് വടക്കെകരയിലായിരുന്നു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ പുരാതനകാലം മുതലേ വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു. തുലാം, കുംഭം, കര്‍ക്കിടക വാവുദിവസങ്ങളില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നായാടിമാര്‍ ഇവിടെ എത്തിയിരുന്നു. ഇവരുടെ പ്രധാനതൊഴില്‍ ഉറി വില്‍പ്പനയും ഭിക്ഷാടനവുമായിരുന്നു. തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനാവായ ത്രിമൂര്‍ത്തിസംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വര്‍ഷംതോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ത്രിമൂര്‍ത്തികള്‍ക്ക് ദര്‍ശിക്കാനായി സ്ഥാപിക്കപ്പെട്ട ക്ഷേത്രവിളക്ക് കെട്ടുപോകാതിരിക്കാനായി, തച്ചുശാസ്ത്രവിധിപ്രകാരം പെരുന്തച്ചന്‍ സ്ഥാപിച്ച കുത്തുകല്ല്, ഇന്നും എടക്കുളം എ.എം.യു.പി.സ്കൂളിനടുത്തായി കാണാം. സുമാര്‍ ഒന്നരയാള്‍ ഉയരത്തിലുള്ളതാണ് ഈ കല്ല്. ഇത്തരത്തിലുള്ള വന്‍ കുത്തുകല്ലുകള്‍ കൈത്തരക്കര ജി.എല്‍.പി.സ്കൂളിനടുത്തും, അനന്താവൂര്‍ കൂത്തുകല്ല് പറമ്പിലും ഇപ്പോഴും നിലകൊള്ളുന്നുണ്ട്. തിരുനാവായ പഞ്ചായത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈരങ്കോട് ഭഗവതിക്ഷേത്രം, മലബാര്‍ ലഹളക്കാലത്ത് പുറത്തുനിന്നും വന്ന അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, അതിനെതിരെ ചെറുത്തുനിന്ന് ക്ഷേത്രം സംരക്ഷിച്ചത് അക്കാലത്തെ മുസ്ളീം സഹോദരന്മാരാണ്. അന്നത്തെ നാട്ടുപ്രമാണിയായ വെള്ളാടത്ത് തറവാട്ടിലെ വെള്ള തലേക്കെട്ടുകാരനായ തെക്കന്‍ മരക്കാര്‍ മൂപ്പന്റെ നേതൃത്വത്തിലാണ് ചെറുത്തുനില്‍പ്പുണ്ടായത്. ഇതേതുടര്‍ന്ന് ഈ തറവാട്ടുകാര്‍ക്ക് അന്നുമുതല്‍ ക്ഷേത്രത്തില്‍ നിന്നും വര്‍ഷംതോറും ഒരവകാശം കല്‍പ്പിച്ചരുളുകയും തലമുറകളായി അവര്‍ അത് കൈപ്പറ്റിവരികയും ചെയ്തിരുന്നു. ഈ സ്ഥലം പിന്നീട് കമ്പനിയുടെ അധീനതയില്‍ വരികയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ മുസ്ളീങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷു വിരോധം അവരുടെ മനസ്സുകളില്‍ വളര്‍ന്നുവന്നതിന്റെ ഫലമായി, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എന്തിനേയും എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമായി, ഇംഗ്ളീഷ് ഭാഷയോടും എതിര്‍പ്പുകളുയരുകയും, ഇംഗ്ളീഷ് വിദ്യാഭ്യാസം അക്കാലത്ത് മുസ്ളീം സമൂഹം ഹറാമായി കാണുകയും ചെയ്തു. പക്ഷെ, ഇത് പഞ്ചായത്തിലെ മുസ്ളീങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണമായി മാറിയെന്നു മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള തിരുനാവായയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഇതിനു പുറമെ, വിദ്യാഭ്യാസം ഉന്നതകുലത്തില്‍ ജനിച്ചവരുടെയും സമ്പന്നരുടെയും മാത്രം അവകാശമാണെന്ന ചിന്താഗതി കുറഞ്ഞ തോതിലാണെങ്കിലും ഇവിടെ നിലനിന്നിരുന്നു എന്നതും ഒരു വസ്തുതയാണ്. ഇതിന്റെ പേരില്‍ താഴ്ന്ന ജാതിക്കാരായ നല്ലൊരു വിഭാഗം ജനങ്ങളെ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി വിദ്യാഭ്യാസരംഗത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നിരന്തരമായ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പില്‍ക്കാലത്ത് അതിനു മാറ്റം വന്നതായി കാണാവുന്നതാണ്. മഹാപണ്ഡിതനും സൂഫിവര്യനുമായിരുന്ന കൈത്തക്കര മുഹിയുദ്ദീന്‍ കുട്ടി മുസലിയാര്‍, പല്ലാര്‍ കമ്മുമുസലിയാര്‍, എടക്കുളം എന്‍.അബൂബക്കര്‍ മുസലിയാര്‍, കെ.പി.കമ്മു മുസലിയാര്‍, കെ.സി.വി.രാജ, വെള്ളുത്താട്ട് നമ്പൂതിരി, അമരിയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.കെ.പല്ലാര്‍ തുടങ്ങിയവരെല്ലാം ഈ പഞ്ചായത്തില്‍ ജനിച്ച, മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭാധനന്മാരായിരുന്നു. രാഷ്ട്രപിതാവിന്റെയും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ലാല്‍ബഹദൂര്‍ ശാസ്ത്രി, കെ.പി.കേശവമേനോന്‍, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ ഒട്ടനവധി ദേശീയ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടേയും ചിതാഭസ്മം നിമര്‍ജ്ജനം ചെയ്തത്, ഇവിടെ നിളയിലെ ത്രിമൂര്‍ത്തി സംഗമത്തിലാണ്. നിളയുടെ തെക്കേകരയില്‍ കേളപ്പജി സ്ഥാപിച്ച ശാന്തികുടീരം സ്ഥിതി ചെയ്യുന്നു. ഈ ശാന്തിമന്ദിരത്തില്‍ താമസിച്ചാണ് കേളപ്പജി നാല്‍പതുവര്‍ഷത്തോളം സര്‍വ്വോദയപ്രവര്‍ത്തനം നടത്തിയത്. ഇപ്പോള്‍ “നവോദയമേള” നടക്കുന്നതും ഇവിടെയാണ്. രാഷ്ട്രപിതാവിന്റെ ചിതാഭസ്മം തിരുനാവായില്‍ നിമര്‍ജ്ജനം ചെയ്ത 1948 മുതല്‍ക്കാണ് തിരുനാവായ “നവോദയമേള”ക്കു തുടക്കം കുറിച്ചത്. സര്‍വ്വോദയമേളയോടനുബന്ധിച്ച് ഓരോ വര്‍ഷവും ഫെബ്രുവരി 12-ന് നിളയുടെ തെക്കേകരയില്‍ നിന്ന് വടക്കേകരയിലേക്ക് ശാന്തിയാത്ര നടത്താറുണ്ട്. 1948 മുതല്‍ ഇന്നുവരെ ഇതു മുടങ്ങാതെ നടന്നുവരുന്നു. നിളയുടെ വടക്കേക്കരയില്‍ ആരംഭിച്ച സര്‍വ്വോദയമേള പിന്നീട് തെക്കേക്കരയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയാണ് കോഴിക്കോട് നവോദയസംഘത്തിന്റെ ഖാദി നെയ്ത്തുകേന്ദ്രവും കേളപ്പജി സ്തൂപവും സ്ഥിതിചെയ്യുന്നത്. വടക്കേകരയിലെ പ്രസിദ്ധമായ നാവാമുകുന്ദാ ക്ഷേത്രത്തിലേക്ക് പോകുന്ന പാതയുടെ കവാടത്തില്‍ ഗാന്ധിജിയുടെ ഒരു സ്മാരകസ്തൂപം സ്ഥിതി ചെയ്യുന്നുണ്ട്. “മാര്‍ക്കണ്ഡേയപുരാണ”ത്തിലൂടെ പ്രസിദ്ധമായ തൃപ്രങ്ങോട്ട് മഹാദേവക്ഷേത്രവും ഇവിടെ അടുത്താണ്. നാരായണീയ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ ആസ്ഥാനമായ ചന്ദനക്കാവ്, അരിയിട്ട് വാഴ്ചയുടെ അധിപനായ ആഴ്വാഞ്ചരി തമ്പ്രാക്കള്‍ വാഴുന്ന ആതവനാട്, കുട്ടികൃഷ്ണമാരാരുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന തൃപ്രങ്ങോട് എന്നീ സാംസ്കാരിക കേന്ദ്രങ്ങളൊക്കെ തിരുനാവായ പഞ്ചായത്തിന്റെ അയല്‍പക്കങ്ങളിലാണ്.



No comments:

Post a Comment